അനുയായികള്‍

2015 മാർച്ച് 13, വെള്ളിയാഴ്‌ച

അന്യസംസ്ഥാന വാഹനങ്ങള്‍ പിഴ ഒടുക്കാതെ മുങ്ങുന്നു , മോട്ടോര്‍വാഹന വകുപ്പ്‌ കൈമലര്‍ത്തുന്നു


കൊച്ചി
അന്യസംസ്ഥാന വാഹനങ്ങളുടെ നിയമലംഘനം കേരളത്തില്‍ ട്രാഫിക്‌ ക്യാമറയില്‍ പതിഞ്ഞാലും നടപടി എടുക്കുക ദുഷ്‌കരം.
മോട്ടോര്‍ വാഹന വകുപ്പിന്‌ രാജ്യവ്യാപകമായി ഏകീകൃത സോഫ്‌റ്റ്‌ വെയര്‍ സംവിധാനം ഇല്ലാത്തതാണ്‌ പ്രതിസന്ധിക്ക്‌ കാരണം. 
നിലവില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ എത്തുന്ന വാഹനങ്ങള്‍ക്ക്‌ ഇപ്പോള്‍ എന്തു നിയമലംഘനവുമാകാം. അമിത വേഗവും നിയമലംഘനവും ട്രാഫിക്‌ ക്യാമറകളില്‍ പതിവായി പതിയുന്നുണ്ട്‌.പക്ഷേ , ഉടമകളെ കണ്ടെത്താന്‍ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിന്റെ കീഴില്‍ സംവിധാനങ്ങളില്ല. ഇനി ഉടമകളെ തേടിപ്പിടിച്ച്‌ നോട്ടീസ്‌ അയച്ചാലും സംസ്ഥാന അതിര്‍ത്തി കടന്നുപോയവരാരും പിഴ അടക്കുവാന്‍ വേണ്ടി കേരളത്തില്‍ എത്താറുമില്ല. 
ഈ നിലയില്‍ വന്‍ തുകയാണ്‌ സംസ്ഥാന സര്‍ക്കാരിനു നഷ്ടമാകുന്നത്‌. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും പ്രയോജനപ്രദമായ വിധത്തില്‍ ഏകീകൃത സോഫ്‌റ്റ്‌ വെയര്‍ സംവിധാനം നടപ്പിലാക്കാമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഉറപ്പിലാണ്‌ കേരളത്തിന്റെ പ്രതീക്ഷ അത്രയും. 
ഇനി സോഫ്‌റ്റ്‌ വെയര്‍ വന്നതുകൊണ്ടുമാത്രം നിയമലംഘനം അവസാനിക്കുമെന്ന ആത്മവിശ്വസം ഒന്നും മോട്ടോര്‍ വാഹനവകുപ്പിന്‌ ഇല്ല. ഓരോ സംസ്ഥാനത്തെയും മോട്ടോര്‍ വാഹന വകുപ്പ്‌ ഏതുരീതിയില്‍ ഇതിനോട്‌ സഹകരിക്കുമെന്നതിനടിസ്ഥാനത്തിലായിരിക്കും സോഫ്‌റ്റ്‌ വെയറിന്റെ വിജയം

വേനലിനു കുളിര്‍മ്മയേകി വഴിയോര ശീതള പാനീയ കച്ചവടം പൊടിപൊടിക്കുന്നു






ദിനംപ്രതി വര്‍ധിച്ചുവരുന്ന നഗരത്തിന്റെ തിരക്കും ചുട്ടുപൊള്ളുന്ന വെയിലും ജനങ്ങളെ വലക്കുമ്പോള്‍ ആശ്വാസകരമായി മാറുകയാണ്‌ വഴിയോരത്തെ ശീതളപാനിയ കച്ചവടം. 
ആരോഗ്യദായകവും മനസ്‌ കുളിര്‍പ്പിക്കുന്നതുമായ ഫലവര്‍ഗങ്ങളും പാനീയങ്ങളും ആസ്വദിക്കാന്‍ നിരവധിപേര്‍ എത്തുന്നത്‌ കച്ചവടത്തിനു കൊഴുപ്പേകുന്നുണ്ട്‌. 
വീട്‌ വിട്ട്‌ പുറത്തിറങ്ങിയാല്‍ മനസ്‌ മടുപ്പിക്കുന്ന ഗതാഗതക്കുരുക്കും അസഹനീയമായ ചുടും കൊച്ചി നഗരവാസികളെ തകര്‍ക്കുമ്പോള്‍ തണലും മനസിനു കുളിര്‍മ്മയും നല്‍കുകയാണ്‌ വഴിയോര ശീതളപാനിയ കച്ചവടം. നഗരത്തിന്റെ തിരക്കില്‍ നിന്നും മാറിയാണ്‌ വഴിയോരകച്ചവടങ്ങള്‍ നടക്കുന്നത്‌. ആധൂനികവല്‍ക്കരിച്ച കോഫി ഷോപ്പുകളും കൂള്‍ഡ്രിംഗ്‌സ്‌ കടകളും ഐസ്‌ ക്രീ ംപാര്‍ലറുകളും സാധാരണക്കാരന്റെ കഴുത്തറക്കുമ്പോള്‍ ഇവിടെ കച്ചവടം നടക്കുന്നത്‌ തുഛമായ പണം വാങ്ങിയാണ്‌ . ചൂടില്‍ നിന്നും ആശ്വാസമേകാന്‍ എത്തുന്നവരെ ഇവിടെ കാത്തിരിക്കുന്നത്‌ പൊട്ടുവെള്ളരിയും തണ്ണമത്തനും നല്ല നാടന്‍ കരിക്കുമാണ്‌. കൊച്ചിയുടെ സമീപപ്രദേശമായ പാനായിക്കുളത്തത്‌ കൃഷിചെയ്യുന്ന പൊട്ടുവെള്ളരിയ്‌ക്ക കിലോഗ്രാമിനു 40 രൂപയാണ്‌ വില. എന്നാല്‍ പൊട്ടുവെള്ളരി ജ്യൂസിന്‌ ആകട്ടെ 20 രൂപയും. 
ഇപ്പോള്‍ ഏറെയും തണ്ണിമത്തനാണ്‌.ആന്ധയില്‍ നിന്നും എത്തിയ കിരണും സാധാരണ തണ്ണിമത്തനും ആസ്വദിക്കാം. നല്ല ചുവന്ന ഉള്‍കാമ്പോടുകൂടിയ കിരണിന്‌ ഇപ്പോള്‍ കിലോഗ്രാമിനു 15 രൂപമാത്രമെയുള്ളു. തണ്ണിമത്തന്‍ ജൂസിനു 15 രൂപയാണ്‌ വില. 
നാടന്‌ കരിക്കാണ്‌ അടുത്ത താരം ഒരു കരിക്കിന്‌ 25 രൂപയാണ്‌ നല്‍കേണ്ടത്‌. ഔഷധഗുണമാകട്ടെ നിരവധിയും ആവശ്യക്കാര്‍ കൂടുതല്‍ തണ്ണിമത്തനാണെന്നും ആരോഗ്യത്തിനു ഉത്തമം തണ്ണിമത്തന്‍ ആണെന്നും ഇടപ്പള്ളിയിലെ വഴിയോര കച്ചവടക്കാര്‍ പറയുന്നു. 
പാലക്കാടു നിന്നും തമിഴ്‌നാട്ടില്‍ നിന്നും പനംകരിക്കും ഇപ്പോള്‍ സുലഭമായി എത്തിയിട്ടുണ്ട്‌. വേനല്‍ കടുക്കുന്നതോടെ കച്ചവടം തകൃതിയായി നടക്കുമെന്ന പ്രതീക്ഷയിലാണ്‌ വഴിയോര ശീതള പാനിീയ കച്ചവടക്കാര്‍. ശീതള പാനിയങ്ങളിലെ കലര്‍പ്പില്ലാത്ത രുചി വൈവിധ്യവും പോക്കറ്റ്‌ കാലിയാക്കതെയുള്ള വിലയും ഇവരിലേക്കു ജനങ്ങള്‍ അടുക്കുന്നതിനു വഴിയൊരുക്കുന്നു.

2014 ഒക്‌ടോബർ 8, ബുധനാഴ്‌ച

കൊച്ചിയ്‌ക്കാര്‍ക്കു രാത്രി പുറത്തിറങ്ങാന്‍ ഭയം


ഭവന വായ്‌പയ്‌ക്ക്‌ ഇന്‍ഷുറന്‍സ്‌


സ്‌ത്രീകള്‍ക്കു ഭവന വായ്‌പ നല്‍കാന്‍ മടി


ഡോക്ടറുടെ അനാസ്ഥ


ലെ മെറിഡിയന്‍